Alone
Athira venuശവമഞ്ചം നെഞ്ചിലടക്കി
ശയനമുറി അലങ്കരിച്ചവന്റെ
പ്രണയമുരൾച്ച കേട്ടതോടെ
രാക്കുയിലുകൾ നാടുവിട്ടു.
നഖം കൊണ്ടു കുത്തിപ്പൊക്കിയ
നാഗവീര്യം
നിലം പൊത്തി വീണതുകണ്ട്
പൂക്കളുടെ കേസരങ്ങൾ
കണ്ണുപൊത്തി
അലയാഴിയുടെ തിരുമുടിയിൽ
തീ പടരുന്നതുകണ്ട്
അരയന്നങ്ങളുടെ
പെരുന്ന ക്ഷേത്രം
പൊട്ടിത്തെറിച്ചു.
കൊലവാളിന്റെ
കൊയ്ത്തുത്സവത്തിന്
കൊട്ടിപ്പാന്‍
മദമിളകി ചെണ്ടക്കൊലുകൾ
നീണ്ടിറങ്ങിയ പുലർകാമേ,
കതിർമണികളുടെ
നിലവിളി ക്കേൾക്കാന്‍
കഴിവില്ലാത്തതുകൊണ്ടു മാത്രം
ചിറവരമ്പിൽ
തനിച്ചിരിക്കുകയാണ്