*/

*/

Source

സി.പി.എമ്മുകാരാ, മനുഷ്യമാംസം എത്ര തിന്നിട്ടും മടുത്തില്ലെങ്കിൽ നിങ്ങൾ ഇന്നലെ നിശ്ചലമാക്കിയ പ്രിയപ്പെട്ട മൻസൂറിൻ്റെ ശരീരവും തിന്നുകൊൾക.

മനുഷ്യനാകണം, മനുഷ്യനാകണം
ഉയർച്ച താഴ്‌ച്ചകൾക്കതീതമായ സ്നേഹമേ..
നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..

ഇന്നലെ രാവിലെ വരെ സി.പി.എമ്മുകാരുടെ സ്റ്റാറ്റസുകളിൽ നിറഞ്ഞുനിന്നിരുന്ന ഒരു വിപ്ലവഗാനമാണ് മുകളിൽ. ഡി.വൈ.എഫ്.ഐ പെരിങ്ങളം മേഖലാ ട്രഷറർ ഇന്നലെ ഉച്ചക്ക് വാട്സാപ്പിലിട്ട സ്റ്റാറ്റസിൽ 'ഈ ദിവസം ലീഗുകാർ എന്നും ഓർത്തുവെക്കും' എന്നുണർത്തുന്നു. പിന്നാലെ ഇന്നലെ രാത്രി ബോംബെറിഞ്ഞു വെട്ടി ഒരാളെ കൊല്ലുന്നു.

:
ഇനി പറയാനുള്ളത് വേറെയൊരു കൂട്ടരോടാണ്. ഔഫിൻ്റെ കൊലപാതകം നടന്ന സമയത്ത് പ്രതിയുടെ കയ്യിൽ ലീഗ്-SKSSF കൊടികൾ കണ്ട മാത്രയിൽ ഇരുവരെയും പ്രതിസ്ഥാനത്ത് നിറുത്തി അഞ്ച് നേരവും ഖളാഅ് ആവാതെ മനുഷ്യ സ്നേഹത്തിൻ്റെ ട്യൂഷൻ ക്ലാസ് എടുത്തവരും (എല്ലാവരുമല്ല) ഇതിനു മറുപടി പറയേണ്ടി വരും. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട പ്രതി SSF പ്രവർത്തകനാണ്. എന്നുകരുതി, ഇത് നേതൃത്വത്തിൻ്റെ അറിവോടെയാണെന്നോ, ഇവിടെ എസ്.എസ്.എഫിനെ ചേർത്തുവായിക്കണമെന്നോ ഞാൻ കരുതുന്നില്ല, അത് ശരിയുമല്ല. പക്ഷേ അന്ന് സമീകരണം നടത്തിയവർ ഇതിന് മറുപടി നൽകേണ്ടതുണ്ട്.

സ്ഥാനാർത്ഥി മുജാഹിദാണ്.. പള്ളിക്ക് പൂട്ടിട്ടവർക്ക് വോട്ടില്ല.. നമ്മുടെ 47 പേരെ കൊന്നവർ.. ഇലക്ഷൻ്റെ തൊട്ടുമുമ്പ് പോലും വാട്സ്ആപ്പ് ഗ്രൂപ്പുകളും പള്ളി മിഹ്റാബുകളും വഴി ശബ്ദ-നിശബ്ദ പ്രചരണം നടത്തി സിപിഎമ്മിന് വോട്ട് പിടിച്ചു നൽകിയവരാണ്. എല്ലാവരുമല്ല, സിപിഎം വിധേയത്വമുളളവർ മാത്രം.

ഒരു പള്ളി പോയിട്ട് ഒന്നു കുമ്പിടാൻ പോലും അനുവദിക്കാത്ത പാർട്ടി ഗ്രാമങ്ങൾ പരിപാലിക്കുന്നവർക്കാണ് നിങ്ങൾ വോട്ട് പിടിച്ചുനൽകിയത്. അത് നിങ്ങളുടെ രാഷ്ട്രീയം, വ്യക്തിഗത സ്വാതന്ത്ര്യം. പക്ഷേ അതിനു വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സ്വാലിഹായ വിഷം നന്നായി ചീറ്റിയിട്ടുണ്ട്. എനിക്ക് നേരിട്ട് അനുഭവമുണ്ട്. സി.പി.എമ്മിൻ്റെ പൃഷ്ഠം താങ്ങാൻ നിങ്ങൾക്ക് സംഘടനാ സർക്കുലർ ഉണ്ടാവുമായിരിക്കും. പക്ഷേ, അതിനു വൃത്തികെട്ട ക്യാപ്സ്യൂളുകൾ ഉപയോഗിക്കരുതായിരുന്നു.

ഈ ഗുണകാംക്ഷ നിങ്ങളോടു മാത്രമാണ്. സി.പി.എമ്മുകാരോടല്ല. കാരണം, മനുഷ്യ സ്നേഹവും മനുഷ്യകുരുതിയും ഒരു വടിവാളിൻ്റെ ഇരുവശമാണെന്ന് വിശ്വസിച്ചു നടക്കുന്ന അവർക്ക് ഇതൊന്നും ഏശില്ല.

സി.പി.എമ്മിനേക്കാൾ കാപട്യം നിറഞ്ഞ ഒരു വിഭാഗത്തെ ഞാനെൻ്റെ ജന്മത്തിൽ കണ്ടിട്ടില്ല. സംഘികൾക്ക് പോലും ഇതിനേക്കാൾ അന്തസ്സുണ്ട്. തലയുരുളണം എന്നാണ് അവർ പാടുന്നതെങ്കിൽ അതുമാത്രമേ പാടൂ. തലോടണം എന്നുകൂടി പാടി മനുഷ്യസ്നേഹം കാണിക്കില്ല.

സി.പി.എം അങ്ങിനെയല്ല, ഒരുഭാഗത്ത് നിറഞ്ഞുകവിയുന്ന മനുഷ്യ സ്നേഹം. മറുഭാഗത്ത് ചോരയാൽ നനഞ്ഞു നനഞ്ഞു തുരുമ്പു പിടിക്കാൻ അവസരം കിട്ടാത്ത വടിവാളുകൾ. ക്യാംപസിലെ എസ്.എഫ്.ഐ പ്രവർത്തകരും ഇതേ ലൈനാണ്. യൂണിയൻ ഇലക്ഷൻ കഴിയുന്നതുവരെ വെള്ളരിപ്രാവുകളായിരിക്കും. അതുകഴിഞ്ഞാൽ രാത്രി എതിർപാർട്ടിക്കാരെ ഒരു കാര്യവുമില്ലാതെ നന്നായി ഉപദ്രവിക്കും.

എന്തൊരു ജന്മങ്ങളാണിത്. മത്സരിക്കാൻ നോമിനേഷൻ കൊടുക്കുന്ന സ്ഥാനാർത്ഥിയെ വെട്ടി തീരുമാനമാക്കുന്നു. അങ്ങനെയുള്ള, വെളിച്ചം കടന്നുചെല്ലാത്ത ആ പാർട്ടി തുരുത്തുകളിൽ വോട്ട് പിടിക്കുന്നത് തന്നെ എത്ര ശ്രമകരമായിരിക്കും. കൂത്തുപറമ്പ് മണ്ഡലത്തിൽ വോട്ട് പിടിക്കാൻ ചെന്നതിനാണ് മൻസൂറിനെ ഇല്ലാതാക്കിയത്. പടച്ചവൻ മഗ്ഫിറത്ത് നൽകട്ടെ.

- Nishan Parappanangadi

Report Page