*/

*/

Source

സി.പി.എം കാപാലികത കേരളത്തിലെ സാംസ്കാരിക ലോകത്തിൻ്റെ മുഖ്യ ചർച്ചാവിഷയം ആവാത്തതിൽ പലരും ആശങ്കപ്പെടുന്നത് കണ്ടു.

താഴെ കാണുന്നത്, കണ്ണൂരിലെ ആസ്ഥാന ആരാച്ചാർ പി.ജയരാജൻ്റെ മകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. ഇതിനുമുമ്പും ഇയാള് ഇത്തരം വഷളൻ പോസ്റ്റുകളുമായി രംഗത്ത് വന്നിരുന്നു. വാത്സല്യനിധിയായ പിതാവ് ഒരിക്കൽപോലും തിരുത്തിയതായി അറിവില്ല.

ലോകത്ത് കേട്ടുകേൾവി ഇല്ലാത്ത വിധം വിചാരണ നടപ്പിലാക്കിയാണ് ഞങ്ങളുടെ അനുജൻ ഷുക്കൂറിനെ ഒരു കോഴിയെ അരിയും ലാഘവത്തിൽ കഴുത്തറുത്ത് കൊന്നുകളഞ്ഞത്. (ഷുക്കൂറിൻ്റെ പേര് എഴുതുമ്പോഴേക്കും കണ്ണ് നിറയുന്നു).

"ഷുക്കൂറിനെ കൊന്നത് ആൾക്കൂട്ട മനഃശാസ്ത്രമാണ്."

തലശ്ശേരി എം.എൽ.എ, സ: ഷംസീർ ചാനൽചർച്ചയിൽ വന്നിരുന്നു പറഞ്ഞ വാക്യമാണ് മുകളിലുള്ളത്. ടി.പി വധക്കേസിലെ പ്രതി ഷാഫിയുടെ കല്യാണത്തിന് പോയി ആശീർവാദം നൽകിയതും ഇതേ എം.എൽ.എ തന്നെയാണ്.

ടി.പി വധത്തിനു ശേഷം മുഖത്ത് വെട്ടിയുള്ള കൊലപാതകം സിപിഎമ്മിന് കൂടുതൽ ഭീകരമുഖം നൽകിയെന്ന തിരിച്ചറിവിൽ നിന്നാണ് അവർ കൊലപാതകത്തിൻ്റെ രീതിമാറ്റിയത്. മുമ്പ് ശുഹൈബിനെ കൊന്നതും ഇപ്പോൾ മൻസൂറിനെ കൊന്നതും ഒരേ രീതിയിലാണ്. കാലിൻ്റെ പ്രധാന ഭാഗത്ത് വെട്ടി ഞെരമ്പ് വലിഞ്ഞും ചോരവാർന്നും മരിക്കാൻ ഇടയാക്കി.

സി.പി.എം എപ്പോഴൊക്കെ പ്രതിരോധത്തിലാവുന്നോ, അപ്പോഴൊക്കെ താത്വിക വലയം തീർക്കാൻ സാംസ്കാരിക പ്രമുഖരും, രാഷ്ട്രീയ സഹായം നൽകാൻ നേതാക്കളും ഉണ്ടാകും. കൂത്തുപറമ്പിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് സമ്മതിക്കാനുള്ള സാമാന്യ മര്യാദ പോലും സി.പി.എം കാണിക്കുന്നില്ല.

ഞാനും സി.പി.എമ്മാണ് പക്ഷേ.., എൻ്റെ ഇടതുപക്ഷം ഇങ്ങനെയല്ല... എന്നുതുടങ്ങുന്ന റെപ്യൂട്ടഡ് അശ്ലീല കുറിപ്പുകൾക്ക് സോ-കോൾഡ് പൊതുബോധം ഡിമാൻഡ് കാണിക്കുന്ന കാലത്തോളം സി.പി.എമ്മിൻ്റെ താത്വിക മുഖം സുരക്ഷിതമാണ്.

ഇത് മതസംഘടനകൾ തമ്മിലുള്ള സംഘട്ടനമല്ല. പക്ഷേ, അങ്ങിനെ ചിത്രീകരിക്കേണ്ടത് സി.പി.എമ്മിൻ്റെ ആവശ്യമാണ്. അതിനുവേണ്ട അജണ്ട സെറ്റിങ് അവർ തുടങ്ങിക്കഴിഞ്ഞു. ഔഫ് കൊല്ലപ്പെട്ട സമയത്ത് അവർക്ക് അത് DYFI പ്രവർത്തകനായിരുന്നു. നിങ്ങൾക്ക് സുന്നീ പ്രവർത്തകനും. ഇന്ന്, കൊലപാതകി സുന്നി പ്രവർത്തകനാണെന്ന് അവരും അല്ലെന്ന് നിങ്ങളും പറയുന്നു. ഓർക്കുക, അന്ന് അരിയെരിഞ്ഞവർക്കും ഉത്തരവാദിത്തമുണ്ട്. എന്തൊക്കെ പറഞ്ഞാലും ഔഫിൻ്റെ വീട് സന്ദർശിച്ച്, പ്രതികൾക്ക് പിന്തുണ നൽകില്ലെന്ന് പറയാനുള്ള രാഷ്ട്രീയ മര്യാദയെങ്കിലും ലീഗ് നേതാക്കൾ കാണിച്ചിരുന്നു.

:
മൻസൂറിൻ്റെ മരണവാർത്തക്ക് താഴെ ഒരുപാട് കുമ്മോജി കാണാനിടയായി. സാധാരണ ഫേയ്ക്ക് അക്കൗണ്ടുകൾ വഴി സംഘികളാണ് അത് ചെയ്യാറുള്ളത്. ഇവിടെ ഒറിജിനൽ മുഖമുള്ള സി.പി.എം സൈബർ ഗുണ്ടകൾ പ്രതികരിക്കുന്നു. ദയവുചെയ്ത് ഇനി നിങ്ങൾ സംഘികളെ വിമർശിക്കാൻ വന്നേക്കരുത്.

മറുഭാഗത്ത് പലരും കൊലചെയ്യപ്പെട്ടപ്പോൾ ഇവിടെയുള്ള, നിയന്ത്രണ വലയത്തിൽ വരാത്ത ഒട്ടേറെ പേർ സമാനമായ അശ്ലീലത കാണിച്ചിട്ടുണ്ട്. പക്ഷേ ഇത്രത്തോളം, സംഘടിതമായി, ന്യായീകരിച്ച്, തമാശരൂപേണ മരണവാർത്ത സ്വീകരിക്കുന്നത് ഇപ്പോഴാണ്.!

- Nishan Parappanangadi

Report Page