*/

*/

Source

നവോത്ഥന വനിതാ മതിൽ കെട്ടിയ സിപിഐമ്മിൻ്റെ മുൻ എം പി യുടെ പ്രസംഗമാണിത്.

ജോയിസ് ജോർജ് എന്ന വഷളൻ്റെ വഷളത്തരം വേദിയിലിരുന്ന് ആസ്വദിച്ച് ചിരിക്കുന്ന എം എം മണിക്ക് 'ആശാൻ' എന്ന നിലക്ക് ശരിക്കും അഭിമാനിക്കാം. കാരണം, ശിഷ്യരെല്ലാം മണി ആശാനെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇത്തരം വൃത്തികെട്ട പരാമർശങ്ങൾ നടത്തുന്ന നികൃഷ്ടൻമാരും അത് കേട്ട് ഊറി ചിരിക്കുന്ന സാമാന്യ ബോധമില്ലാത്താ കൊമാളികളും ഒരു പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുമ്പോൾ ആ പ്രസ്ഥാനത്തിൻ്റെ നിലവാരം എന്താണെന്ന് മനസ്സിലാക്കാം
വിജയരാഘവനും ജോയിസ് ജോർജുമൊക്കെ ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്.

ആയിരക്കണക്കിന് കുട്ടികളുള്ള കോളേജിൽ ചെന്ന് അവരോട് സംവദിക്കുകയും പേപ്പറിൽ എഴുതി കൊണ്ടുപോകാതെ അവരെ ചോദ്യത്തിന് മറുപടിയും പറയണമെങ്കിൽ.. സ്നേഹം, ക്ഷമ, വിദ്യാഭ്യാസം, കഴിവ് എല്ലാം വേണം.. അതൊന്നുമില്ലാത്ത ജോയ്സ് ജോർജിനെ പോലെയുള്ളവർ ഇതുപോലെ സംസ്കാരമില്ലായ്മ പാടി നടക്കും. പഠിച്ചതല്ലേ ആർക്കായാലും പാടാൻ പറ്റൂ.

രണ്ടാമത്തെ കാര്യം. ഒരു പെൺകുട്ടി ഒരാളുടെ അടുത്ത് ചെന്ന് നിൽക്കുന്നുണ്ടെങ്കിൽ, സംസാരിക്കുന്നുണ്ടെങ്കിൽ അതവരെ വിശ്വാസം കൊണ്ടാണ്. ആ സ്പർശനം കരുതലാണ് എന്നറിയുന്നത് കൊണ്ടാണ്.
പി കെ ശശിമാരുടെയും ശിവരാമകൃഷ്ണൻമാരുടെയും അടുത്തൊന്നും ആരും പോകാത്തത്തും അവരുടെയൊക്കെ ഈ സ്വഭാവം കൊണ്ടാണ്.

കേരളത്തിലെ പെൺകുട്ടികളോട്.. സ്ത്രീകളോട്.. ഭാര്യയും, അമ്മയും പെങ്ങളും, സ്ത്രീ സുഹൃത്തുക്കളും ഉള്ള പുരുഷന്മാരോട്...
ഇത് പുതുമയല്ല. എന്നും ഇതൊക്കെ തന്നെ ആണ് കമ്മ്യൂണിസ്റ്റുകാരുടെ സ്ത്രീകളോടുള്ള നിലപാട്. ഇവരുടെ കാഴ്ചപ്പാടിൽ സ്ത്രീകളൊക്കെ ലൈംഗികദാഹം തീർക്കാൻ വെമ്പൽ കൊണ്ട് നടക്കുന്നവരാണ്.
ഇത്രമേൽ സ്ത്രീവിരുദ്ധരും സംസ്കാര ശൂന്യരും സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന ഇവന്മാർ വോട്ടു ചോദിച്ചു വരുമ്പോൾ പറയണം - കടക്കു പുറത്ത്.

ജോയിസ് ജോർജ് (LDF Ex.MP) എന്ന ഈ സംസ്കാര ശൂന്യനെ രണ്ടാം വട്ടമാണെങ്കിൽ കൂടി തോൽപ്പിച്ച് വീട്ടിലിരുത്തിച്ച ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പ്രബുദ്ധ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.

©️

Report Page