*/

*/

Source

കൊയിലാണ്ടിയിലെ LDF സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ ഇസ്ലാമിക ഭീകരതയെ പറ്റിയുളള പ്രഭാഷണം കേട്ടു..

സഖാവ് കാനത്തില്‍ ജമീലക്ക് നിരീശ്വര വാദിയാവാം, യുക്തിവാദിയാവാം - അതവരുടെ വിശ്വാസം.. ഇസ്ലാമിക ഭീകരതയെ പറ്റി തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ പ്രസംഗിക്കാം - അതവരുടെ സ്വാതന്ത്ര്യം.

അവര് വ്യക്തമാക്കേണ്ട ചിലതുണ്ട്..

കോഴിക്കോട് ജില്ലയിലെ സ്കൂളില്‍ രാമനെ പറ്റിയും, സീതയെ പറ്റിയും പഠിപ്പിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞാല്‍ അതെവിടെയാണെന്നും, ആരാണ് അനുവദിക്കാത്തതെന്നും ലോകത്തോട് തുറന്ന് പറയാന്‍ അവര്‍ ബാധ്യതയുണ്ട്.. മലപ്പുറത്ത് നോമ്പ് കാലത്ത് വെളളം കിട്ടുന്നില്ല എന്ന സംഘപരിവാര്‍ വ്യാജ പ്രചരണത്തേക്കാള്‍ അപകടം പിടിച്ചതാണ് സഖാവിന്റെ ഈ വാക്കുകൾ..

പളളികള്‍ കൂടുമ്പോള്‍ അനാചാരവും, അന്ധവിശ്വാസവും, ഭീകരതയും കൂടുന്നു എന്നാണ് സഖാവ് പറയുന്നത് - ഈ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് സഖാവ് വ്യക്തമാക്കണം, കേരളത്തിലെ ഏത് പളളിയിലാണ് ഭീകരത പരിശീലിപ്പിക്കുന്നത്..

ഒറ്റ വെട്ടിന് പൂച്ചയേയും, നായയെയും എങ്ങനെ കൊല്ലാമെന്ന് മദ്രസ്സകളില്‍ പഠിപ്പിക്കുന്നു പോലും - ഞാനൊക്കെ മദ്രസ്സയില്‍ പഠിച്ചവനാണ്, പതിനായിരക്കണക്കിന് കുട്ടികള്‍ മദ്രസ്സകളില്‍ ഇവിടെ പഠിക്കുന്നുണ്ട്, എവിടെയാണ് പൂച്ചയെയും, നായയെയും ഒറ്റ വെട്ടിന് കൊല്ലാന്‍ പഠിപ്പിക്കുന്നതെന്ന് സഖാവ് കാനത്തില്‍ ജമീല കാണിച്ച് തരണം..

പറഞ്ഞതിനൊക്കെ സഖാവ് വിശദീകരണം നല്‍കുക തന്നെ വേണം..

അതല്ല മൈക്കിന് മുമ്പില്‍ നിന്നും എന്തും വിളിച്ച് പറയാമെന്ന ധാര്‍ഷ്ഠ്യമാണെങ്കില്‍ ആ ധാര്‍ഷ്ഠ്യത്തിന് കൊയിലാണ്ടിയിലെ പൊതുജനം ജനാധിപത്യ രീതിയില്‍ മറുപടി പറയട്ടെ.

- Shareef Ndr

https://m.facebook.com/story.php?story_fbid=115662453911312&id=100064026725018&_rdr

Report Page