*/

*/

Source

വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതി ധർമടത്ത് മത്സരിക്കുന്നതിനെ പിന്തുണക്കുന്നു.

തന്റെ കട്ടികൾക്ക് വന്ന ദുർവിധിയും ,അതിനുത്തരവാദികളെ പോലിസുദ്യോഗസ്ഥരും പാർട്ടി സംവിധാനവും ചേർന്നുസംരക്ഷിച്ചതും ,ആ പോലിസുദ്യോഗസ്ഥർക്ക് അതിനു പ്രതിഫലമായി സ്ഥാനക്കയറ്റം നല്കിയതും കേരളത്തിന്റെ ജനമനസാക്ഷിയിലേക്ക് കൊണ്ടുവരാൻ അവരുടെ സ്ഥാനാർത്ഥിത്വത്തിനു കഴിയും.

ഇന്നലെ നിയമമന്ത്രി ബാലൻ വെല്ലുവിളിച്ചിരിക്കുന്നത് ഭാഗ്യവതിയെ രാഷ്ട്രീയമായി നേരിടുമെന്നും അതിന്റെ വരുംവരായ്കകൾ നേരിടണമെന്നും പിന്നീട് പരിഭവിച്ചിട്ട് കാര്യമില്ലെന്നുമാണ് !!

രാഷ്ട്രീയമായി ബാലനോ ശിശുക്ഷേമസമിതി അധ്യക്ഷനായിരുന്നയാൾക്കോ മറ്റു കൂട്ടാളികൾക്കോ ഒരു തരത്തിലും ഭാഗ്യവതിയെ നേരിടാനാവില്ല. അവരുടെ പക്ഷത്ത് ഒരു ശരിയുമില്ല.

ഒമ്പതും പതിമൂന്നും വയസായ രണ്ടു പെൺകുട്ടികൾ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നു പറഞ്ഞ പോലിസുദ്യോഗസ്ഥൻ അറസ്റ്റിലായി വിചാരണ ചെയ്യപ്പെട്ട് പരമാവധി ശിക്ഷ അനുഭവിക്കുകയല്ല, മറിച്ച് ബാലന്റെയും പിണറായിയുടെയും ഭരണത്തിൽ സ്ഥാനക്കയറ്റം നേടുകയും IPS ന് ശുപാർശ ചെയ്യപ്പെട്ടിരിക്കുകയുമാണ്.

അതിൽ എന്തു നീതിയുണ്ട്? അതിൽ മനസാക്ഷിക്കു നിരക്കാത്ത ഒന്നുമില്ലെങ്കിൽ നിങ്ങളുടെ മനസാക്ഷി ഏതു തരത്തിലുള്ളതാണ്?
വലിയ പ്രക്ഷോഭവും പ്രതിഷേധവും അലയടിച്ചിട്ടു പോലും ആദ്യത്തെ കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം മാത്രം സിബിഐക്ക് വിട്ട് കേരള ജനതയെ കബളിപ്പിക്കാൻ അവസാനം വരെ ശ്രമിച്ച കുരുട്ടു ബുദ്ധി അപാരം !!

ഇനി, അഥവാ,കണ്ണൂർ രീതിയിലുള്ള വരുംവരായ്കകൾ നേരിടാൻ തയ്യാറായിക്കോളൂ എന്നതാണ് ബാലന്റെ വെല്ലുവിളിയെങ്കിൽ ഭാഗ്യവതി ഇനി എന്തിനെ പേടിക്കാനാണ്?

പരമാവധി ടി.പി ചന്ദ്രശേഖരന് വിധിച്ച വധശിക്ഷ ഭാഗ്യവതിക്ക് നല്കുമായിരിക്കാം.. അതിലപ്പുറം ഒന്നും സാധ്യമല്ല... അതിനെ ഇനി ആ അമ്മ ഭയപ്പെടുമോ?

അമ്മ മനസ്സുകളുടെ വേദനക്കു മുന്നിൽ "മഹിജ എന്തു നേടി " എന്ന വിശ്രുതമായ ചോദ്യം നാം കേട്ടിട്ടുണ്ട്. അതു തന്നെയാണിപ്പോൾ ബാലന്റെ പ്രസ്താവനയിലടങ്ങിയ ചോദ്യവും ..

ക്രൂരമാണത്... തികഞ്ഞ ഫാസിസ്റ്റ് ചോദ്യം...

ആ ചോദ്യം
കേരള ജനതക്കംഗീകരിക്കാനാകുമോ?
ഇല്ലെന്ന് ഞാൻ കരുന്നു.

ഇവിടെ ഫാസിസ്റ്റ് വിരുദ്ധ പോരാളി വേഷം കെട്ടിയാടുന്ന സ്തുതി പാഠകർക്കും, ജനാധിപത്യം എന്ന വാക്കിന്റെ പ്രാഥമിക അർത്ഥമറിയാത്ത മാർക്സിസ്റ്റ് വേഷധാരികൾക്കും, ആ ഉഗ്രൻ ചോദ്യം

വീശശൂരപരാക്രമിയായ ഒരു രക്ഷകവേഷത്തിന്റെ അവതാരമായാണ്


അനുഭവപ്പെടുന്നതെങ്കിൽ അവർ ഫാസിസത്തിന്റെ വൈതാളികർ

എന്നതു തുറന്നു കാട്ടപ്പെടും..

ചരിത്രം നിങ്ങളെ കുറ്റക്കാരെന്നു തന്നെ വിളിക്കും
ഇന്നല്ലെങ്കിൽ നാളെ...... അതുറപ്പ്.

Report Page